1.

തങ്കമേനിയിലെന്റെ
ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെൻ
സങ്കടമകറ്റിയ

2.

രാവും പകലുമെന്നെ
മാർവ്വിൽ വഹിച്ചു തൻ പി -
താവിൻ മുമ്പിലെനിക്കായ്
മേവുന്നാചാര്യനാകും

3.

പത്ഥ്യവചനം മൂലം
മിത്ഥ്യബോധമകറ്റി
സത്യമാർഗ്ഗത്തിലൂടെ
നിത്യം നടത്തിടുന്ന

4.

വിണ്ണിൽ ചേർത്തിടുവോളം
മന്നിലെന്നെ നിൻ സ്വന്ത
കണ്ണിൻ കൃഷ്ണമണിയെ -
ന്നെണ്ണി സൂക്ഷിച്ചിടുന്ന

5.

വേഗമെന്നെയീ നാശ
ലോകേ നിന്നുദ്ധരിപ്പാൻ
മേഘവാഹനമേറി
നാകേ നിന്നിറങ്ങിടും

6.

സങ്കടങ്ങളിലെല്ലാം
പൊൻകരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി
കൺകൾ തുടച്ചിടുന്ന

7.

പാടും നിൻ കൃപയെക്കൊ -
ണ്ടാടുമായുരന്തം ഞാൻ
പാടും വീണയിൽ പ്രാണ
നാഥനുത്തമ ഗീതം

13

മൽപ്രാണനായകനേ
മാ കൃപാ സിന്ധോ - മൽ
സൽപ്രകാശമേ ദിവ്യ
സുസ്നേഹമയാ വന്ദേ!