1.

തിരുമുഖമെൻ മനതളിരിൽ
തെളിവൊടു കാണ്മാൻ
ചൊരിക പരാ തവകൃപയിൻ
നിറവുകളെന്മേൽ

2.

മരണനിദ്രയ്ക്കൊരു നിമിഷം
മതിമയങ്ങി ഞാ -
നിരുന്നിടായ്‌വാൻ
പരമജ്യോതിസ്സരുളണമെന്നിൽ

3.

അരുമനാഥാ! തവ
ജഡമെൻ മരണനിലയിൽ
പരമജീവനരുളിയൊരു
തിരുക്കരുണയ്ക്കായ്

4.

മലിനമില്ലാതവകൃപയിൻ
നിയമ രക്തത്താൽ
നിലവരമാമല
ജീവനരുളിയതിനാൽ

5.

പുതിയ കൃപാനിറവു -
കളാലകമലരെല്ലാം
പ്രതിദിനവും നിറയുവതിന്നരുൾ
ചൊരിയേണം

6.

പരദേശിയായ് നിവസിക്കുന്ന
ഭവനമിതിലെൻ
പരമഗീതം തവ നിയമ
വിഷയമാമെന്നും

86

സ്തുതി നിനക്കിന്നേശുപരാ!
സതതവുമാമേൻ!
മതി തെളിഞ്ഞെൻ ഹൃദയമതിൽ
പ്രതിഫലിക്ക നീ