1.
ഇടയനെപ്പോൽ നമ്മെ തേടിവന്നു
പാപക്കുഴിയിൽ നിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തിടുവാൻ
സ്വന്തരക്തം നമുക്കായ് ചൊരിഞ്ഞു
2.
അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയിൽ പാലിച്ചവൻ
ആഹാരപാനീയമേകിയവൻ
നിത്യമാം ജീവനും നൽകിയവൻ
3.
കൂടുകളെ കൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ
നിലംപരിചായി നശിച്ചിടാതെ
4.
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാമവൻ മുമ്പിലാദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷാകരൻ
133
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നൽകിയവൻ
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
ശോകങ്ങളഖിലവും നീക്കിടുന്നു
133 പരമപിതാവിനു സ്തുതി പാടാം അവനല്ലോ ജീവനെ നൽകിയവൻ പാപങ്ങളാകവേ ക്ഷമിച്ചിടുന്നു ശോകങ്ങളഖിലവും നീക്കിടുന്നു