1.

താരകങ്ങൾക്കുമീതെയും
താവകസ്നേഹമുന്നതം
ആഴിയിലും നിൻസ്നേഹത്തി -
ന്നാഴമഗാധമെൻ പ്രിയാ!

2.

ദോഷിയാമെന്നെത്തേടിയോ
ക്രൂശുവരെയും താണു നീ!
പ്രാണനും നൽകി സ്നേഹിപ്പാൻ
പാപിയിൽ കണ്ടതെന്തു നീ!

3.

മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോയെന്നെ
നിന്തിരു സ്നേഹത്തിൽ നിന്നും
പിന്തിരിക്കില്ല യാതൊന്നും

4.

നിത്യതയിൽ നിൻസന്നിധി -
യെത്തി ഞാൻ വിശ്രമിക്കവേ
നിൻ മുഖകാന്തിയിൽ സദാ
നിർവൃതി നേടും ഞാൻ പരാ

291

നിൻമഹാസ്നേഹമേശുവേ!
എൻ മനസ്സിന്നഗാധമേ
എന്നിൽ നിൻ സ്നേഹകാരണം
എന്നറിവിന്നതീതമേ