1.

എത്രയോ മഹത്വമേറും നിൻ പദവിയെ
മർത്യലോകത്തിനുവേണ്ടി
വിട്ടൊഴിഞ്ഞു നീ

2.

മൃത്യുവിന്റെ കയ്പറിയാ
നിത്യനാഥനേ!
ശത്രുരക്ഷ ചെയ്‌വതി -
ന്നായത്ര വന്നു നീ

3.

ഭക്തിഹീനരായിരുന്ന
ഞങ്ങൾക്കുവേണ്ടി
മൃത്യുവെ സഹിപ്പാൻ
മടികാട്ടിയില്ല നീ

4.

സത്യദൈവത്തിന്നറിവാൽ
മർത്ത്യരെയെല്ലാം
ശുദ്ധീകരിച്ചെടുപ്പാനായ്
മൃത്യുവേറ്റു നീ

5.

ദൃശ്യമല്ലാതുളള ദൈവതത്വമശേഷം
വിശ്വമതിൽ തെളിയിച്ച
വിശ്വനാഥൻ നീ

6.

ഏകജാതനായവന്റെ
തേജസ്സായ് ഞങ്ങൾ
ദേവസുതാ തിരുതേജ -
സ്സിന്നും കാണുന്നു

7.

ദീപതുല്യശോഭയോടു
ജീവിപ്പാൻ നിന്റെ
ജീവവഴി തെളിയിക്ക
ജീവനായകാ!

333

സ്വർഗ്ഗപിതാവിൻ മടിയിൽ
പാർക്കും നാഥനേ!
സ്വർഗ്ഗം വിട്ടീ ഭൂമിയിൽ
നീ വന്നതെങ്ങനെ?