1.

നിൻ പാപഭാരമാകെ വഹിച്ചവൻ
തുമ്പം സഹിക്കമൂലം
കമ്പം മരണഭയമിവയകന്നിമ്പമുദിച്ചുവല്ലോ
വൻ പിഴയാകെ ക്ഷമിച്ചു മനശ്ശാന്തി
ഉമ്പർ പുരാൻ തവ നൽകിയ കാരണാൽ

2.

ഏറ്റം തടിച്ച മേഘം കണക്കുളള
തെറ്റുമതിക്രമവും
ഊറ്റമോടാഞ്ഞടിച്ചു വരും
കൊടും കാറ്റിനു തുല്യമായി
പാറ്റിയകലെക്കളഞ്ഞു മനഃക്ലേശം
ആറ്റി ശിക്ഷാവിധി മാറ്റിയതോർത്തു നീ

3.

ഓർത്താൽ കിഴക്കുനിന്നു
പടിഞ്ഞാറിന്നെത്രയകലമുണ്ടാം
അത്രയും ദൂരത്തിൽ തവ
പാപമാക്കിക്കളഞ്ഞവനെ
മാത്രമല്ല തവ പാപം മഹോദധി
മദ്ധ്യത്തിലാഴത്തിലിട്ടു കളകയാൽ

4.

അഗ്നിയിൽ നീ നടക്കും തരുണത്തിൽ
കത്തുകില്ലഗ്നി നിന്മേൽ
വെളളത്തിലൂടെയെന്നാ -ലതു
നിന്നെ മൂടിക്കളകയില്ല
പേർ ചൊല്ലി നിന്നെ വിളിച്ചിരിക്കുന്നവൻ
കൂറുളള നിൻ ദേവനെന്നറിഞ്ഞീടുക

5.

ഞാനവരോടു കൃപാ സമേതമായ്
മേവുമവരുടയ
ലംഘനത്തിൽ കരുണാ - സമൃദ്ധിയെ
തങ്കുമാറാക്കുമന്നാൾ
ആയവർക്കുളെളാരകൃത്യവും പാപവും
ഞാനിനിയോർക്കുകി -
ല്ലെന്നുര ചെയ്കയാൽ

341

എൻ മനമേ ദിനവും നമിക്ക നീ -
മന്നവനേശുവിനെ
നിന്നുടെ പേർക്കവൻ ഉന്നതലോകത്തിൽ
നിന്നിറങ്ങി ഭൂവി വന്നു മരിക്കയാൽ