1.

കെട്ടമകനെപ്പോലെ ദുഷ്ടവഴികളിലെ
ന്നിഷ്ടംപോൽ ഞാൻ നടന്നു - എന്നെ
കെട്ടിപ്പിടിച്ചു മുത്തമിട്ടങ്ങു
സ്വീകരിപ്പാനിഷ്ടപ്പെടുന്നപ്പനാം

2.

എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു
വല്ലാതെ നാൾ കഴിച്ചു - എന്നെ
തളളാതെ മേത്തരമാമങ്കിയും
മോതിരവുമെല്ലാം തരുന്നപ്പനാം

3.

പാപച്ചെളിക്കുഴിയിൽ വീണു മരിച്ചവൻ
ഞാൻ വീണ്ടുംജീവൻ ലഭിച്ചു - തീരെ
കാണാതെ പോയവൻ ഞാൻ കണ്ടുകിട്ടി
മഹത്വം മറ്റും നിനക്കപ്പനേ!

4.

അപ്പാ നിൻ വീട്ടിലിനിയെക്കാലവും
വസിക്കു മിപ്പാപി നിന്നടിയൻ - എനി -
ക്കിപ്പാരിൻ ലാഭമെല്ലാം ചപ്പാണെൻ
ദൈവമേ നിൻതൃപ്പാദമെൻ ഗതിയേ

355

എന്നും എന്നെന്നും എന്നുടയവൻ
മാറാതെ കൃപ തീരാതെ