377

1.

ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന
ദൈവസ്നേഹത്തിൻ വൻകൃപയെ
ഒഴുകിയൊഴുകി അടിയനിൽ
പെരുകേണമേ സ്നേഹസാഗരമായ്

2.

നിത്യസ്നേഹം എന്നെയും തേടി വന്നു
നിത്യമാം സൗഭാഗ്യം തന്നുവല്ലൊ
ഹീനനെന്നെ മെനഞ്ഞല്ലൊ
കർത്താവിനായ് മാനപാത്രമായ്

3.

ലോകത്തിൽ ഞാൻ ദരിദ്രനായിടിലും
നിൻസ്നേഹം മതിയെനിക്കാശ്വാസമായ്
ദൈവസ്നേഹം എന്നെയും ആത്മാവിനാൽ
സമ്പന്നനാക്കിയല്ലോ

4.

മായാലോകെ പ്രശംസിച്ചിടുവാൻ
യാതൊന്നുമില്ലല്ലോ പ്രാണനാഥാ
ദൈവസ്നേഹം ഒന്നെയെൻ പ്രശംസയേ
എന്റെ ആനന്ദമേ
സ്നേഹമാം ദൈവമെ നീയെന്നിൽ
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ!