1.

നീയല്ലോ ഞങ്ങൾക്കായി
മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ
പാപമെല്ലാമേറ്റതും

2.

കാൽവറി മലമുകളേറി നീ
ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങി
മരിച്ചുയിരേകിയ

3.

അന്നന്നു ഞങ്ങൾക്കുളളതെല്ലാം
തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെ -
ന്നുളള വാക്കു തന്നവൻ

4.

ശത്രുവിന്നഗ്നിയസ്ത്രം
ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു
കാത്തുസൂക്ഷിച്ചിടുന്ന

5.

ജനകനുടെ വലമമർന്നു
നീ ഞങ്ങൾക്കായ്
ദിനംപ്രതി പക്ഷവാദം
ചെയ്തു ജീവിച്ചിടുന്ന

6.

ലോകത്തിൽ ഞങ്ങൾക്കുളള -
തെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷി -
ച്ചിടിലും പൊന്നേശുവേ

7.

നിത്യജീവമൊഴികൾ
നിന്നിലുണ്ടു പരനേ
നിന്നെ വി - ട്ടടിയങ്ങൾ
എങ്ങുപോയി വസിക്കും!

461

നീയല്ലോ ഞങ്ങൾക്കുളള
ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ
ആഗ്രഹിപ്പാനാരുമേ