2.

കടുത്തോരുഷ്ണം വരുത്തും രശ്മി
പരത്തീട്ടെൻമേലുലകം
വനത്തിൽ ചൂരച്ചെടിയെന്നപോ -
ലുണക്കാൻ യത്നിച്ചിടുന്നു

3.

അതിശീതളതരമായുളള
ലിബനാദ്രിയിൻ ഹിമമേ!
ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ
കൃപയുണ്ടായിടണമേ

4.

പരനേ തവ മുഖമിങ്ങനു -
ചരിക്കുന്നില്ലെന്നിരിക്കിൽ
ഒരു കാലത്തും പുറപ്പെടുവാന -
രുളീടരുതയി! നീ

5.

പ്രിയനേ തവ പരമാമൃതമനിശം
സ്വർഗ്ഗമതിൽ നി -
ന്നുയരും മോദകരമായെന്റെ
ഹൃദയം തന്നിൽ ചൊരിക

6.

തവ തേജസ്സിൻ ധനമോർത്തുല -
കിതിലന്യനായ് വസിപ്പാൻ
പരനേ ഈ ഞാൻ പരദേശിയെ -
ന്നുറച്ചെപ്പോഴുമിരിപ്പാൻ

7.

തെളിവാർന്നുളള മുഖം തന്നിൽ നി -
ന്നൊളി പ്രാപിച്ചിട്ടതിനാൽ
തെളിവിൻ ദേശമതിലെന്നും ഞാൻ
നിലനിൽക്കുവാനരുൾക!

479

1.

മരുഭൂമിയിൻ നടുവേ നടന്നിടും
ദാസനെ വിരവിൽ
തിരുസാന്നിദ്ധ്യം നിറയും മേഘ
മതിൻകീഴിൽ നീ മറയ്ക്ക