1.

പച്ചമേച്ചിൽ സ്ഥലങ്ങളിൽ
ഞാൻ നടന്നു മേയും
ശാന്തമായ വെളളം കുടിച്ചാ’
നന്ദിച്ചു തുളളും -

2.

ആകുലമശേഷം നീക്കി
പ്രാണനെയെന്നാഥൻ
ആദരവായ് തണുപ്പിക്കു -
ന്നേശു നസറേശൻ

3.

നീതിപാതയറിഞ്ഞു
ഞാൻ സഞ്ചരിക്കുന്നിപ്പോൾ
ഭീതിയില്ല, കൂരിരുളിൻ
താഴ്‌വരയിൽ പോലും -

4.

തൻവടിയുംകോലുമെന്നെ -
യാശ്വസിപ്പിക്കുന്നു
ശത്രുവിൻ മുമ്പെനിക്കവൻ
മേശയൊരുക്കുന്നു

5.

എന്നുടെ തലയിലെണ്ണ
തിങ്ങിയൊഴുകുന്നു
ഞാൻ കുടിക്കും പാത്രമോ
നിറഞ്ഞു കവിയുന്നു

6.

നന്മയും കൃപയുമെന്നെ
തേടി വരുമെന്നും
ദൈവഭവനത്തിൽ വാഴും
ദീർഘകാലമീ ഞാൻ

530

എത്ര നല്ലോരിടയനെൻ യേശു നസറേശൻ!
നിത്യവുമെൻ മുട്ടുകളെ തീർത്തിടുന്നോരീശൻ!