2.

പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ
ശുദ്ധജലമേകി പോറ്റിടുന്നു
നീറുമെൻ പ്രാണനെ തണുപ്പിച്ചുതൻ
നീതിയിൽ നയിക്കും സൽപാതകളിൽ

3.

ഭീതിയെഴാതെന്നെ നടത്തിടുന്നു
ലോകത്തിൻ കൂരിരുൾ താഴ്‌വരയിൽ
ശോകമെനിക്കെന്തിന്നരുമനാഥൻ
ആശ്വാസദായകനനുദിനവും

4.

അരികളിൻമദ്ധ്യേ നൽവിരുന്നൊരുക്കി
അഭിഷേകതൈലത്താൽ ശിരസ്സിലേകും
കവിഞ്ഞൊഴുകും മമ പാനപാത്രം
മനസ്സലിവെഴും പരൻ - ഹല്ലേലുയ്യാ

5.

നന്മയും കരുണയുമായുരന്തം
പിന്തുടരുമെന്നെത്തിരു കൃപയാൽ
ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും
വസിക്കും ഞാൻ ഹല്ലേലുയ്യാ

681

1.

ഉടയവനേശുവെന്നിടയനല്ലോ
ഉലയുകില്ല ഞാനീയുലകിൽ
ആനന്ദമേ പരമാനന്ദമേ ഞാനെന്നും
നാഥനെ പുകഴ്ത്തിടുമേ -