1.

പാപത്തിൻഭാരത്താൽ ഞാൻ വലഞ്ഞു
ശാപത്തിലാണ്ടുകിടന്നനേരം
ചാരത്തവൻ വന്നണഞ്ഞു
ചെന്നിണം ചൊരിഞ്ഞെന്നെ വീണ്ടെടുത്തു
നന്ദിയോടെന്നും ഞാൻ പാടീടുമേ

2.

ആകുലത്തിൽ ദുഃഖവേളകളിൽ
ആപത്തിലും ഉറ്റസ്നേഹിതനായ്
ആശ്വാസത്തെ പകരുമെന്നിൽ
യേശുനാഥൻ മരുയാത്രയിതിൽ
വാഴ്ത്തിടും ഞാൻ തിരുനാമമെന്നും

3.

വേഗം വരും വിണ്ണിൽ വീടൊരുക്കി
വാനമേഘേ കർത്തൻ ദൂതരുമായ്
വാനിലെന്നെച്ചേർത്തിടുവാൻ
വിൺപുരിയിൽ സ്വന്തഭവനമതിൽ
വാണിടും ഞാനെന്നും മോദമോടെ

697

എന്നും ഞാൻ സ്തുതിസ്തോത്രം
പാടി വന്ദനം ചെയ്തീടുമെ
വല്ലഭനേശുവിനെ സ്വന്തജീവനെ
കുരിശിൽ എനിക്കായ്
തന്നതവൻ വൻകൃപയ്ക്കായ് അൻപിനാൽ