1.

ആഞ്ഞടിച്ചിടുന്ന കൊടുങ്കാറ്റിൻ ശക്തിയും
ആഴിയിൻ ഓളത്തിൻ മുഴക്കങ്ങളും
അമരുക എന്ന പ്രപഞ്ചനാഥന്റെ
ആജ്ഞ കേട്ടുടനടങ്ങീടുന്നു
അല്ലൽ തെല്ലുമില്ലാതെൻ പടകും നീങ്ങിടുന്നു

2.

ഇഹത്തിലെ ദുരിതങ്ങളധികമാണെങ്കിലും
ഇസബേലിൻ ഭീഷണി ഏറുകിലും
ഇവിടെ യാതൊന്നും ശക്തമല്ലെന്നുടെ
ഈ ദൈവസ്നേഹത്തെ വേർതിരിപ്പാൻ
ഇതിൽ തന്നെയെന്റെ ദേഹി ആത്മ ഉറച്ചീടുന്നു

3.

കാഹളം ധ്വനിച്ചീടും കാന്തൻ വന്നിടും വേഗം
കോടാനുകോടി ദൂതർ മദ്ധ്യത്തിൽ
കണ്ടിടും ഞാനെന്റെ
കാന്തന്റെ പൊന്മുഖം കരുമന
തീർന്നിടും എന്നേക്കുമായി
കഴൽ രണ്ടും ഈ ഏഴ ഞാൻ മുത്തിടുമേ

702

എന്റെ സംരക്ഷകൻ
എന്റെ പരിപാലകൻ
സർവ്വദാതാവും കർത്തൻ തന്നേ
ഈ മരുഭൂയാത്രയിൽ