2.

എൻമൊഴി കേൾപ്പാൻ
ഭൂവിൽ കാതില്ലെങ്കിലും
ചെമ്മയായ് തുറന്ന കാതൊ -
ന്നുണ്ടു സ്വർഗ്ഗത്തിൽ

3.

മാനുഷികമാം കൈകൾ
താണുപോകുമ്പോൾ
ക്ഷീണിക്കാത്ത കൈയെനിക്കൊ -
ന്നുണ്ടു സ്വർഗ്ഗത്തിൽ

4.

ഭൂമയർക്കുളള സ്നേഹം
നീങ്ങിപ്പോകുമ്പോൾ
ക്ഷാമമേശിടാത്ത
സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ

5.

ഉളളിലാകുല ചിന്തയുളള മർത്യരേ!
വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ

6.

തൻ കരുണയോ
പൂർണ്ണമാണു സാന്ത്വനം
ചെയ്‌വതിന്നു നാഥനടു -
ത്തുണ്ടു നിർണ്ണയം

7.

പ്രാർത്ഥനയ്ക്കവൻ മുമ്പിൽ
സ്തോത്രമോടു നാം
എത്തിയെന്നും തന്റെ
വാക്കിലാശ്രയിക്കുവിൻ

8.

വിശ്വസിക്കുവാൻ
യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും
നാൾ കഴിക്കുവിൻ

740

1.

അന്ധകാരത്താലെല്ലാ
കണ്ണും മങ്ങുമ്പോൾ
മങ്ങിടാത്ത കണ്ണെനിക്കൊ -
ന്നുണ്ടു സ്വർഗ്ഗത്തിൽ