2.

വൈഷമ്യമുളേളതു കുന്നും
കരകേറി നടകൊൾവാൻ
രക്ഷകനെൻ കാലുകൾക്കു
വേഗമായ്തീർന്നെൻ പാതയിൽ ഞാൻ
മാനിനെപ്പോലോടിടും

3.

ആരുമെനിക്കില്ലെന്നോ ഞാൻ
ഏകനായി തീർന്നുവെന്നോ
മാനസത്തിലാധിപൂണ്ടുഖേദിപ്പാൻ സാധു
അന്ധനായി തീർന്നിടല്ലേ ദൈവമേ!

4.

എന്റെ നിത്യസ്നേഹിതന്മാർ
ദൈവദൂതസംഘമത്രേ
ഇപ്പോളവർ ദൈവമുമ്പിൽ സേവയാം എന്നെ
കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും

5.

ദുഃഖിതനായോടിപ്പോയ് ഞാൻ
മരുഭൂവിൽ കിടന്നാലും
എന്നെ ഓർത്തു ദൈവദൂതർ വന്നിടും ഏറ്റം
സ്നേഹ ചൂടോടപ്പവുമായ് വന്നിടും

6.

നാളെയെക്കൊണ്ടെൻ മനസ്സിൽ
ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്റെ
കൈകളിൽ ഞാൻ ദിനംതോറും ചാരുന്നു

7.

കാക്കകളെ വിചാരിപ്പിൻ
വിതയില്ല കൊയ്ത്തുമില്ല
ദൈവം അവയ്ക്കായി വേണ്ടതേകുന്നു ലില്ലി
പുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നു

8.

പത്മോസ് ദ്വീപിൽ ഏകനായ്
ഞാൻ വസിച്ചാലും ഭയമില്ല
സ്വർഗ്ഗം തുറന്നെന്റെ പ്രിയൻ വന്നിടും
മഹാദർശനത്താൽ
വിവശനായ്ത്തീരും ഞാൻ

9.

ഹാ! മഹേശാ! കരുണേശാ!
പൊന്നു താതാ! നീയെനിക്കായ്
വേണ്ടതെല്ലാം ദയതോന്നി
നൽകുമ്പോൾ എന്റെ
ദേഹി വൃഥാ കലങ്ങുന്നതെന്തിന്നായ്?

812

1.

എന്റെ ദൈവം മഹത്വത്തിൽ
ആർദ്രവാനായ് ജീവിക്കുമ്പോൾ
സാധു ഞാനീ ക്ഷോണിതന്നിൽ ക്ലേശിപ്പാൻ
ഏതും കാര്യമില്ലെന്നെന്റെയുളളം ചൊല്ലുന്നു