1.

യൗവ്വനമോഹം ജഡമോഹം
അവനിയിതേകും സുഖമെല്ലാം
തവനാമം ഞാനേറ്റപ്പോൾ
അവിശങ്കം ബലിയർപ്പിച്ചു

2.

ഉലകിൻ സൗഖ്യം പുല്ലിൻ
പൂവുലരുംപോലെ വാടിപ്പോം
നിലയം നിന്നിൽ ഏകിയതാൽ
ഉലരാതടിയൻ ശോഭിക്കും

3.

വൻ മുറിവേറ്റ പൊൻകരങ്ങൾ
അൻപോടെൻമേൽ വച്ചപ്പോൾ
ആനന്ദത്തിൻ അനുഭൂതി
മനതാരിൽ വന്നലതല്ലി

4.

താതൻ ജനനീ സഹചാരി
സോദരീ സോദരർ സ്വയജീവൻ
അതിവേഗം വെടിഞ്ഞിവയെല്ലാം
പതറാതേശുവെ സേവിക്കാം

821

ക്രൂശെടുത്തെന്നെയനുഗമിക്ക
സ്നേഹമോടീശൻ വിളിയേകി
യേശുക്രിസ്തുവിൻ വിളികേട്ടാൽ
കുറഞ്ഞോരു ത്യാഗം
സഹിക്കാമോ? സകലവും
വെടിഞ്ഞെൻ നായകനെ
പിന്തിരിയാതെയനുഗമിക്കാം