1.

കൂരിരുളാണിന്നു പാരിലെങ്ങും
കാരിരുമ്പാണികൾ പാതയെങ്ങും
കാൽവറി നായകാ! കൈപിടിച്ചെൻ
കൂടെ നീ വന്നിടണേ

2.

ആശ്രയിക്കാവുന്നോരാരുമില്ല
ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും
കണ്ടുഞാൻ നിന്നിൽ മാത്രം

3.

നീയെൻ വെളിച്ചവും രക്ഷയുമാം
ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുൾ നാളെന്നും നിന്നാലയത്തിൽ
ആകണംഎന്റെ വാസം

4.

നിങ്കലേക്കീയേഴ നോക്കിടുമ്പോൾ
സങ്കടം പോയ്മുഖം ശോഭിതമാം
സംഖ്യയില്ലാതുളളനർത്ഥങ്ങ
ളുണ്ടെങ്കിലും നീ മതിയാം

5.

രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ്
ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ
ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ
പാടും നിൻകീർത്തനങ്ങൾ

838

എൻയേശുവേ! നടത്തിടണേ
നിൻഹിതം പോലെയെന്നെ