2.

പുഷ്പപൂർണ്ണമായ് വിളങ്ങും
തൽപമെന്നപോലെ ഭൂമി
യിപ്പഴേ കാണുന്നു സ്വർഗ്ഗഭാമിനീ പോക്കിൽ
കൽപശാഖിയിലുത്ഭവിച്ചു വിടർന്ന
ദിവ്യസുമങ്ങളാം പരി
ശുദ്ധരെ കണ്ടിടാം ദൈവകാമിനീനിന്നാ
ലെപ്പോഴെത്തും വസതിയിൽ നാമിനി

3.

പക്ഷികളിൻ ഗാനമന്തരീക്ഷ -
മെങ്ങും മുഴങ്ങുന്നു
ശിക്ഷയായി കുറുപ്രാവിൻ ശബ്ദവും ലോക
രക്ഷണത്തിനു ശക്തമെന്ന
വിധത്തിലാദരവാർന്നു വന്നിഹ
കക്ഷിമത്സരം വെടിഞ്ഞു സർവ്വരും നാട്ടിൽ
പക്ഷമായ് കേൾക്കുന്നു മോദം നിത്യവും

4.

അത്തിമരത്തിന്റെ കായ്കൾ
വ്യക്തമായ് പഴുത്തിടുന്നു
ഗോസ്തനീ വല്ലികൾ പൂത്തുവീശുന്നു ഗന്ധം
സ്വസ്ഥരെങ്കിലുമീപ്രപഞ്ചരസം
ശ്വസിച്ചുണർവറ്റുപോയൊരു
ശിഷ്ടരിൻ നാസികാഗ്രത്തിലേശുന്നു അവർ
ലബ്ധജീവരായ് സുവാർത്ത പേശുന്നു

5.

രംഭിതേ! സുന്ദരീ! സാക്ഷാൽ
സംഭരിതാനന്ദപൂർണ്ണ
കുംഭമേ!യെഴുന്നു വരികിന്നയേ! സാത്താൻ
സംഭ്രമിച്ചുടനോടിടും പടി
വൻപടയ്ക്കനുരൂപ ധാടിയി -
ലുമ്പരാൽ വന്ദിതേ!
നീക്കു നിന്ദയെ ലോകം നിൻ പദത്തിൽ
കുമ്പിടുമാറെൻ പ്രിയേ!

6.

പാറയിൻ വിടവിലും വൻ
കേണിയിൻ മറവിലും ഹാ!
വാണിരിക്കും പ്രാവുപോലുളെളൻ
പ്രിയേ! ധൈര്യം
മാറിടാതിഹ മനുജരവരുടെ മുമ്പിലും
തിറമായി നിൽപൊരു
മാനമേറും മുഖം കാണിച്ചെൻ
ഗൃഹേ - നിന്നെ
കാണുമാറാകണം മഹിമാന്വിതേ!

7.

നിൻ മുഖത്തെ കണ്ടുകൊണ്ടും
നിൻ സ്വരം ഞാൻ കേട്ടുകൊണ്ടും
നിന്റെ പേർക്കനുഭവിച്ച
പാടുകൾഎന്റെ
പൊന്നുജനകനു പുതിയ സുധയതു -
പോൽ പ്രിയം കലരുവാറഹ -
മെൻസുതർക്കായ് സഹിച്ചുളള
നോവുകൾ - മറ -
ന്നിനിയും കഴിച്ചിടുമെൻ നാളുകൾ

885

1.

മഞ്ഞുകാലം കഴിഞ്ഞിപ്പോൾ
മാഞ്ഞു മഴയിൻ പ്രഭാവം
കുഞ്ജരഗാമിനീ ദിവ്യസുന്ദരീ!നിന്റെ
മഞ്ജുവാമുടലഞ്ജനത്തിനു
തുല്യമായിരുളാതിരിപ്പതി
നെൻ ജനം വാഴ്ത്തിടും പ്രേമവൻദരീ എഴു
ന്നെന്നോടുകൂടെ വാ ധർമ്മ മഞ്ജരി