1.

ബാലത കോമളത്വം വാടും
പൂവോടു തുല്യം
ബലവും രക്തത്തിളപ്പും
സൗഖ്യവുമെല്ലാം
പാരിലാർക്കും ഉറപ്പാൻ
പാടുളളതല്ലയല്ലോ

2.

രോഗങ്ങൾ അങ്ങുമിങ്ങും
ദേഹത്തിൽ പാർത്തിടുന്നു
വേഗം വർദ്ധിച്ചിടും സർവ്വേശ -
ന്നാജ്ഞയാൽ
ആകെക്കൂടി ഞെരുക്കും പോകും
ജീവനതിനാൽ

3.

ചുറ്റിലും ആപത്തുകൾ തുക
ബഹുവായിങ്ങുണ്ടേ
തെറ്റിനിൽപാൻ നിനക്കു
ശേഷിയില്ലയ്യോ!
പറ്റിക്കൊൾ നീ പരനെ
ഭയന്നുകൊൾ നേരമെല്ലാം

4.

കാഴ്ച മങ്ങിടും മുമ്പേ കേൾവി
പോയിടും മുമ്പേ
കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
ക്രൂരപ്പേയ്കൂട്ടം വന്നു
കൊണ്ടുപോയിടും മുമ്പേ
M.V

917

ദേഹം മണ്ണാകും മുമ്പേ
തേടിക്കൊൾ ദൈവകൃപ
ലോക വാഴ്ചയൊടുങ്ങും
കാലം വാഴുവാൻ
ഏകരക്ഷാകരനാം യേശുവിൽ
ചേർന്നുകൊൾക