1.

വെണ്മനിറമാണ്ടുളള തുണികൾ
നാലുവശവും
താമ്രച്ചുവടു തൂണിന്നണികൾ
തൻമേൽ കിടക്കു -
ന്നുൺമയാലോരോ ഭക്തമണികൾ
ക്രിസ്തുനീതിയെ
തൻ മേൽ ധരിച്ചതാണിപ്പണികൾ

2.

ഏകമാം വാതിലിന്നകത്തു
വിശുദ്ധ ബലി -
പീഠമൊന്നുണ്ടതിന്നടുത്തു
തൊട്ടിയിരിക്കു -
ന്നായതിൽ നിന്നുദമെടുത്തു
പുരോഹിതന്മാർ
കായം ശുദ്ധമാക്കും കൊടുത്തു

3.

നാലുനിറമാം മറ തൂക്കി അതിന്നകത്തു
മേശവിളക്കെന്നിവയാക്കി
സുഗന്ധപീഠ -
മായതിന്നപ്പുറത്തു നീക്കി
വച്ചിരിക്കുന്നു
കാണുകിതു പൊരുളിൽ നോക്കി

4.

പരമവിശുദ്ധ സ്ഥലം പിന്നിൽ
കാണുന്നു ദശ -
നിയമപ്പെട്ടിയുമതിന്നുളളിൽ -
വടിയും മന്നാ
കരുണാസനഫലകം തന്നിൽ
തങ്കഖെറുബെ -
ന്നിവയാൽ പ്രസിദ്ധമിതു മന്നിൽ

5.

ശിത്തീം മരപ്പലക ചുറ്റും -
നാൽപതൊടെട്ടു
വ്യത്യാസമം വളഞ്ഞു മുറ്റും -
ഇതിലെ സ്വർണ്ണ
വസ്തുക്കൾ കാത്തിടുന്നു
ചെറ്റും പിഴവരാതെ
ഭക്തർ കൃത്യത്തോടിതു പറ്റും -

924

എൻ വാസമിതു തന്നെ
ധന്യൻ ഞാനഹോ! നിർണ്ണയം
പൊൻവെളളിരത്നങ്ങളാലന്വഹം
വിളങ്ങുമോ - രെൻ

പ്രാകാരമാകും സ്ഥാപനം
നീതികരിപ്പിൻ ബോധനം
നൽകുന്നു ബഹുശോഭനം
തൻ സഭയേവം മോഹനം -
പരിപാവനം

കാണുന്നു പൊരുളേശുവിൽ
കൂടി നാം മുക്തി വേദിയിൽ
ചെന്നുതന്നാത്മചോലയിൽ
സ്നാതരാകണം വേലയിൽ -
തിരുശാലയിൽ

സ്വാർപ്പണം മേശമേലിതാ
കാണുന്നു വേദഗീരുതാനത്രേ
വിളക്കെൻ സ്നേഹിതാ
സ്തോത്രമേ ധൂപം ശ്രദ്ധതാ
മഹിതാഭമാം

ശെക്കീനായെന്ന ദീപ്തിയാൽ
ശോഭിപ്പുവാസം ശുദ്ധിയായ്
ദൈവത്തിൻ വാസകക്ഷ്യയാ
മീസ്ഥലം കാൺക ശിക്ഷയായ്
സ്ഥിരരക്ഷയാം

ഏഴു വിശിഷ്ട സാധനം
കാക്കുവാനീശൻ ശാസനം
നൽകിനാൻ നമ്മളീധനം
പാലിക്കിൽ കിട്ടും വേതനം
സുഖമേറിടുന്നോ