1.

ഉന്നതദേവന്റെ നന്ദനനെങ്കിലും
മന്നിൽ പിറന്നു വളർന്നു നടന്നോനേ!

2.

എന്നെ പെരിയോരു സമ്പന്നനാക്കുവാൻ
തന്നെ ദരിദ്രനായ് തീർന്ന മഹേശനേ!

3.

രാജപുരോഹിതസ്ഥാനമുണ്ടാകയാൽ
ജ്ഞാനികളിൽ നിന്നു
കാഴ്ച ലഭിച്ചോനേ!

4.

സർവ്വഗുണങ്ങളുമെന്നിൽ പ്രകാശിപ്പാൻ
പർവ്വത സൂക്തികൾ ചെയ്ത പരേശനേ!

5.

ഒറ്റിക്കൊടുത്തൊരു
യൂദാവിനെ തന്റെ
ഉറ്റസഖാവെന്നു ചൊന്നോരധീശനേ!

6.

സഹായമറ്റവരായ് തന്നുടെ ശിഷ്യരെ
കൈവിടുകില്ലെന്നു
മെയ്‌വാക്കു തന്നോനേ!

7.

വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു
നിങ്ങളെയും ചേർത്തുകൊളളുമെന്നു
മൊഴിഞ്ഞോനേ!

935

എന്നു ഞാൻ കാണും നിന്നെ?...
മാനുവേലേ!
എന്നു ഞാൻ കാണും നിന്നെ?