1.

രത്നങ്ങളാൽ നിർമ്മിതമാം പൊൻ വീടതിൽ
എത്തി വിശ്രമിച്ചിടുവാൻ വാഞ്ചിച്ചിടുന്നേ
ആ ഭാഗ്യനാളിനെ ഓർത്തു ഞാനിന്നു
ആമയം മറന്നു പാടി ആശ്വസിച്ചിടും

2.

വിശുദ്ധഗണം സംഗമിക്കും പുണ്യദിനത്തിൽ
ഏഴയാം ഞാൻ നിന്നരികിൽ നിന്നിടുമന്നു
എനിക്കുവേണ്ടി പാടുകളേറ്റ നിന്നുടൽ കാണുമ്പോൾ
വിസ്മിത നേത്രനായ് ഞാൻ നിന്നിടും

984

ആശയോടെയെന്നും കാത്തിടുന്നു നാഥാ
വീടൊരുക്കാൻ പോയ എന്റെ പ്രിയ നാഥാ
എന്നുവരും എന്നു വരും എൻ യേശുവേ
നിന്റെ പൊൻമുഖം ഞാനെന്നു കാണും എൻ നാഥനേ!