1.

വെടിഞ്ഞു ഞാനെന്റെ പരമമോദങ്ങ -
ളഖിലവും നിന്നെക്കരുതി - നിന്റെ
കഠിനപാപത്തെ ചുമന്നൊഴിപ്പതി -
ന്നടിമവേഷം ഞാനെടുത്തു

2.

പരമതാതന്റെ തിരുമുമ്പാകെ നിൻ
ദുരിതഭാരത്തെ ചുമന്നു - കൊണ്ടു
പരവശനായി തളർന്നെൻ വിയർപ്പു
ചോരത്തുളളി പോലൊഴുകി

3.

പെരിയൊരു കുരിശെടുത്തു
കൊണ്ടു ഞാൻ
കയറി കാൽവറി മുകളിൽ - ഉടൻ
കരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെ
കിടത്തി വൻകുരിശതിന്മേൽ

4.

വലിച്ചു കാൽകരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി - ഒട്ടും
അലിവില്ലാതടിച്ചിറക്കിയേ രക്തം
തെറിക്കുന്നെന്റെ കണ്മണിയേ!

5.

പരമദാഹവും വിവശതയും
കൊണ്ടധികം
തളർന്ന എന്റെ നാവ്
വരണ്ടുവെളളത്തിന്നിരന്ന
നേരത്തും തരുന്നതെന്തു നീയോർക്ക

6.

കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തു - കുത്തി
തുറന്നെൻ ചങ്കിനെയതിൽ നിന്നൊഴുകി
ജലവും രക്തവുമുടനെ

7.

ഒരിക്കലും എന്റെ പരമസ്നേഹത്തെ
മറക്കാമോ നിനക്കോർത്താൽ - നിന്മേൽ
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെൻ ജീവനെ വെടിഞ്ഞു

1166

നിനക്കായെൻ ജീവനെ മരക്കുരിശിൽ
വെടിഞ്ഞെൻ മകനേ!
ദിനവും ഇതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കൺമണിയേ?