2.

പോയ രാത്രിയിൽ ഞാൻ
സമാധാനത്തോടുറങ്ങുവാൻ നിൻകൃപ
നായകാ! നീ ചൊരിഞ്ഞതാൽ
സ്തുതിഗാനങ്ങൾ പാടിടുന്നിതാ!

3.

രാവകന്നൊളി വീശി ഭൂതലം
ശോഭിതമായിടുന്നിതാ!
മാമകാന്ധത മാറുവാൻ തവ
കാന്തി വന്നതോർക്കുന്നിതാ -

4.

ഇന്നലേമിന്നുമെന്നും
നീയെനിക്കന്യനല്ലതു മൂലമായ്
മുന്നിലായ് നിന്നെ കാണുന്നെത്രയോ
ധന്യമായ് മമ ജീവിതം!

5.

വന്നിടും പുലർകാലമൊന്നിനി -
യെന്നു കാത്തിരിക്കുന്നു ഞാൻ
മന്നിടം തവ പൊന്മുഖം മൂലം
മിന്നിടും നീതിസൂര്യനേ!

1221

1.

ഇന്നും രാവിലെ വന്നു ഞാൻ
തിരുസന്നിധി തന്നിൽ നായകാ!
എന്നും നീ തന്നേയെന്നെ കാവൽ
ചെയ്യുന്ന വൻപരിപാലകൻ!