1.
ആദിമുതൽക്കൻപു ധരിച്ചോൻ
നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ
പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ
ആദമാദികൾക്കും അനുവാദ -
മേകിയൊരു ദേവ!
നീതിപരിപാലിച്ചേശു
നാഥനന്നു മാനിച്ചൊരു -
2.
സത്യസഭയ്ക്കനുകൂലനേ! സുന്ദരീസഭ
യ്ക്കുത്തമനാം മണവാളനേ!
ചിത്തപാലാനന്ത നാഥനേ!
പഴുതണുവും
അറ്റദേവനേശു നാഥനേ!
ഒത്തപോൽ ഗുണാധികാരം
എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു
പുത്രഭാഗ്യവും കൊടുക്കുമാറു -
3.
ഉത്തമസ്ത്രീയായ ബാലയെ
തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണ തുടർന്നപോലെയെ -
ഇവിടെയും നീ ചേർത്തരുളിവർ
കരങ്ങളെ
നല്ല മണവാളൻ തനി -
ക്കുളള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖി -
ച്ചല്ലൽ വെടിഞ്ഞിടുവാനും
1247
ഇന്നീ മംഗലം ശോഭിക്കുവാൻ
കരുണ ചെയ്ക
എന്നും കനിവുളള ദൈവമേ!
നിന്നടി കാനാവിൽ
മണിപ്പന്തൽ പണ്ടലങ്കരിച്ചു
അന്നു രസവീഞ്ഞുണ്ടാക്കി
എന്നപോലിന്നേരം വന്നു
1247 ഇന്നീ മംഗലം ശോഭിക്കുവാൻ കരുണ ചെയ്ക എന്നും കനിവുളള ദൈവമേ! നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു അന്നു രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു