1.

ആദിമുതൽക്കൻപു ധരിച്ചോൻ
നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ
പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ
ആദമാദികൾക്കും അനുവാദ -
മേകിയൊരു ദേവ!
നീതിപരിപാലിച്ചേശു
നാഥനന്നു മാനിച്ചൊരു -

2.

സത്യസഭയ്ക്കനുകൂലനേ! സുന്ദരീസഭ
യ്ക്കുത്തമനാം മണവാളനേ!
ചിത്തപാലാനന്ത നാഥനേ!
പഴുതണുവും
അറ്റദേവനേശു നാഥനേ!
ഒത്തപോൽ ഗുണാധികാരം
എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു
പുത്രഭാഗ്യവും കൊടുക്കുമാറു -

3.

ഉത്തമസ്ത്രീയായ ബാലയെ
തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണ തുടർന്നപോലെയെ -
ഇവിടെയും നീ ചേർത്തരുളിവർ
കരങ്ങളെ
നല്ല മണവാളൻ തനി -
ക്കുളള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖി -
ച്ചല്ലൽ വെടിഞ്ഞിടുവാനും

1247

ഇന്നീ മംഗലം ശോഭിക്കുവാൻ
കരുണ ചെയ്ക
എന്നും കനിവുളള ദൈവമേ!
നിന്നടി കാനാവിൽ
മണിപ്പന്തൽ പണ്ടലങ്കരിച്ചു
അന്നു രസവീഞ്ഞുണ്ടാക്കി
എന്നപോലിന്നേരം വന്നു