1.

പാപത്തിന്നടിമകളായ നാം -
പാതാളത്തിന്നാടുകളായ്
പരിതാപം പൂണ്ടൊരു നേരം
പരിചൊടു വീണ്ടാവനെ വാഴ്ത്താം

2.

കോപത്തിന്‍ പാത്രങ്ങളായ് -
ശാപത്തിന്നധീനരായ് നാം
നിപതിച്ചളവില്‍ വിടുവിച്ച
നരപതിയെ വാഴ്ത്തീടാം

3.

മരണത്തിന്‍ പിടിയിലമര്‍ന്നു
ശരണത്തിന്‍ വഴി കാണാതെ
പരിഭ്രമിച്ച മര്‍ത്യര്‍ക്കായ്
മരിച്ചുയര്‍ത്തവനെ വാഴ്ത്താം

1283

വാ വാ വാ ബാലകരെ!
നിരനിരയായ് നിരന്നിടാം
വാനില്‍ നിന്നിഹെ വന്നുപിറന്ന
വാനവനേശുവേ വാഴ്ത്തിടാം