1.

പാപിയായ് പാരിൽ ഞാനലഞ്ഞപ്പോൾ
ശാപദോഷം പേറി ഞാൻ വലഞ്ഞപ്പോൾ
താണുവന്നു ക്രൂശിലേറി
ജീവൻ തന്നു രക്ഷിച്ചു

2.

അർദ്ധപ്രാണനായി ഞാൻ കിടന്നപ്പോൾ
ആശയറ്റു ആധിപൂണ്ടു കേണപ്പോൾ
തേടിവന്നു കയ്യിലേന്തി
പാട്ടുതന്നു പാടുവാൻ

3.

ധൂർത്തപുത്രനെപ്പോൽ
ഞാൻ നടന്നപ്പോൾ
കൂട്ടുകാരും എന്നെ വിട്ടുപോയപ്പോൾ
ചേർത്തണച്ചു പൊന്നുമാറി
ലെന്നെ നിത്യസ്നേഹത്താൽ

4.

സ്വർഗ്ഗനാട്ടിലെത്തി ഞാനെൻ പ്രിയനെ
സ്വന്തകണ്ണാൽ കാണും ദിവ്യതേജസ്സിൽ
പാടുമെന്നും തന്റെ സ്നേഹം
നിത്യസ്നേഹമെന്നു ഞാൻ

1541

ക്രൂശിലോളമേശു എന്നെ സ്നേഹിച്ചു
ക്രൂശിലോളമേശു എന്നെ സ്നേഹിച്ചു
നിത്യമാം സ്നേഹത്താൽ നിത്യതയോളവും
നിശ്ചയമെന്നേശു എന്നെ സ്നേഹിക്കും