1627

പന്തീരാണ്ടു കുഴലിലിട്ടാലും
നായുടെ വാലു നിവരൂല
പത്തോ നൂറോ കോഴ കൊടുത്താൽ
സ്വർഗത്തിൽ പോകാനാവുല്ല
നട്ടപ്പാതിര സൂര്യനുദിക്കൂല
നട്ടാൽ കളളം കിളിർക്കുല
കാഴ്ച കൊടുത്തും
നേർച്ച കൊടുത്തും
ദൈവത്തെ കാണാനാവൂല്ല
കാക്ക നനച്ചു കുളിച്ചെന്നാലും
കൊക്കിനെപ്പോലെ വെളുക്കൂല
പാപം ഏറ്റു പറഞ്ഞല്ലാതെ
സ്വർഗ്ഗത്തിൽ പോകാനാവൂല്ല